Paachus Life blogspot.com conatins paachuslife and little kavithaz

Saturday, May 30, 2009

ഞാന് അപ്പോള് എവിടെ ആയിരിക്കും പാച്ചു

ഒരികലും ഞാന് മറകാതതതും നീ ഒരികലും ഒർകാത്തതുമാണു നമുടെ പ്രണയം…. പിന്നെ എങ്ങനെ നീ ഒർക്കും നീ എന്നെ വേദനിപ്പിച്ച വാകുകൾ എന്താണെന്നു…. നീ അറിഞ്ഞിട്ടു പ്പോല്ലും ഉണ്ടവില്ല ഞാൻ വേദനിചു എന്നു…
ഏകാന്തതയിൽ ഞൻ വെറുതെ ഒന്നും ഓർക്കാൻ ഇല്ലാതെ ഇരിക്കുംനേരത്തായിരിക്കും നിന്റെ ആ ശബ്ദം എന്റെ ഹ്രിദയത്തെ അറുതു മുറിച്ചു കൊണ്ടു ഒർമയിൽ മിന്നിമറയുക…. “എന്റെ മരണ സമയതെങ്ങിലും നീ എന്നെ വന്നു കണാൻ ശ്രേമികുമോ” എന്നു ഞൻ ചോദിച്ചപ്പോൾ “ഞാൻ അപ്പോൾ എവിടേ ആയിരിക്കുമെന്നറിയില്ലഡാ…. അതു കോണ്ടു നിന്നെ എങ്ങിനെ വന്നു കാണാനാ..” എന്ന നിന്റെ വാകുകൾ…പിരിയാൻ തീരുമാനിച്ച നിന്റെ അവസാന സംഭാഷണതിലാണു നീ ഇതു പറഞ്ഞതെങ്ങിലും എന്റെ ജീവിതാവസാനം വരെ എന്റെ ഉള്ളിൽ അതു നീറി കൊണ്ടേ ഇരിക്കും… പലപ്പോഴും നീ എന്നിൽ നിന്നു അകലാനായി ഓരോ കാരണങ്ങൾ കണ്ടെതുമ്പൊൾ ഞാൻ ഒന്നും കണ്ടിലെന്നു നടിച്ച് നിന്നോട് വഴക്കു കൂടതെ ഇരുന്നു…. എന്നാൽ നീ എന്നിൽ നിന്നു അകലണമെന്നു തന്നെ നിശ്ചയിച്ചിരുന്നു… പിന്നെ എനിക്കു എന്തു ചെയ്യാൻ കഴിയും..
നീ എന്റെ കൂടെ ഇല്ലെങ്ങിൽ എന്റെ ജീവിതം വ്യർതമാണെന്നു വിചാരിചിരുന്ന എന്നെ നീ പടിപ്പിചു തന്നു നീ എല്ലാതെ എങ്ങിനെ ജീവിക്കാം എന്നു… നീ അറുതു മുറിച്ചു കളഞ്ഞ എന്റെ ഹ്രിദയവും കൊണ്ട് ഞാൻ കുറേ നാൾ നടന്നു എങ്ങിനെ ജീവികണം എന്നറിയതെ… അങ്ങനെ അതും ഞാൻ പടിച്ചു നീ കാരണം….. എന്റെ പ്രണത്തിന്റെ അർഥം പൂർണമായി മനസിലാക്കാൻ കഴിയാത്ത നിന്നെ ഞാൻ സ്നേഹിച്ചതു ഒരിക്കലും ഒരു തെറ്റായി എനിക്കു തോന്നിയിട്ടേ ഇല്ല… നീയാണു എന്നെ ജീവിതം എന്ന്താണെന്നു പടിപ്പിച്ചതു…
നീ എന്നൊട് പറഞ്ഞിടുണ്ട് എന്റെ തൂലികയിലെ ഓരോ വാകുകളും നിനകു വേണ്ടി മാത്രം ആയിരികണം എന്നു.. ഞാൻ എഴുതുന്നതു എല്ലാം നിനകു വേണ്ടിയയിരുന്നു….എന്നെ നീ മറന്നാലും…. ഒരികലും നമ്മുടെ പ്രണയം മരിക്കില്ല..കരണം എന്നും അതു എന്റെ വാകുകലിലൂടേ ജീവിചു കൊണ്ടേ ഇരിക്കും…. എന്റെ മരണം വരെ… നീ എന്നെ വന്നു കണ്ടിലെങ്ങിലും!!!!!

Friday, May 8, 2009

നീ മാത്രമായി....


"അവസാനം എല്ലാരുമക്കന്നു പോയപ്പോൾ
എൻ നിഴൽ മാത്രമായെൻ കൂട്ടിന്നു..
കത്തിയെരിഞ്ഞോരാ വിളക്കുമണഞ്ഞപ്പോൾ
എൻ നിഴൽ പോലുമില്ലാതായെനൻ കൂടിന്നു
മരണത്തിൻ കാലൊച്ച പതിയെ എൻ
കാതിലേകൊരു ഗാനമായി വന്നപ്പോൾ
അന്ധയെ പോലെ ഞാനാ ഇരുട്ടില് തപ്പിത്തടഞ്ഞു
കയിൽ കിട്ടിയത് നിന്റെ കരങ്ങൾ മാത്രം
ഇന്നു അന്ധ്യശ്വാസം നിലക്കാൻ തുടങ്ങുമ്പോളൾ
നീ ഒരു കരിവിളകുമായി വന്നു...
മറഞ്ഞു പോയ എന്റെ നിഴലിനെയും എനിക്ക് കൂട്ടായി നിന്നെയും
നീ എനിക്ക് തിരിച്ചു നല്കി...
എന്നാൽ ഇന്ന് ഞാൻ വിടപറയുകയാണു
എനിക്ക് എല്ലാവരെയും നല്കിയ നിന്നെയും
എന്റെ ആത്മാവിനെയും വിട്ടു
ആരും കൂട്ടിലാത്ത ലോകത്തിലേക്ക്..."